മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത പാലിക്കുക....

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം?  കേരളം ജാഗ്രത പാലിക്കുക....
Aug 30, 2025 08:10 PM | By PointViews Editr

      റിപ്പോർട്ടർ ചാനലിൻ്റെ ബിനാമി മുതലാളി ആൻ്റോ അഗസ്റ്റിൻ ഒരു സത്യം തുറന്നു പറഞ്ഞു. അയാളുടെ ചാനൽ സ്ത്രീകൾക്ക് വേണ്ടി പോരാട്ടത്തിലാണെന്ന്. അംഗീകരിച്ചു ആൻ്റോ മുതലാളീ, റിപ്പോർട്ടർ ചാനലിൽ സ്ത്രീകൾക്ക് വേണ്ടി പോരാട്ടം നടക്കുന്നുണ്ട് എന്ന് നേരത്തേ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരൊക്കെത്തന്നെ ഏതൊക്കെ സ്ത്രീകൾക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് പറയാൻ പറ്റുമെങ്കിൽ മാത്രം വെളിപ്പെടുത്തുക. താങ്കൾ ഏത് സ്ത്രീകൾക്ക് ഒക്കെ വേണ്ടിയാണ് പോരാട്ടം നടത്തുന്നതെന്ന് വ്യക്തമാക്കിയാൽ അവതാരകൻ അരുൺകുമാറിന് വേറേ പോരാട്ടത്തിന് പോകാമായിരുന്നു. നിങ്ങൾ തമ്മിൽ സ്ത്രീകൾക്ക് വേണ്ടി പോരാട്ടമുണ്ടോ?

കഴിഞ്ഞ 2 ദിവസമായി റിപ്പോർട്ടർ ചാനലിൻ്റെ മറവിൽ നടക്കുന്ന പെൺവേട്ടക്കഥകൾ പുറത്തു വന്നു തുടങ്ങിയിരിക്കുകയാണ്. രണ്ട് പരാതികളാണ് പുറത്തുവന്നത്. മുൻപ് റിപ്പോർട്ടർ ചാനൽ മുതലാളിയായിരുന്ന ഒരു മഹാനെതിരേയും ലൈംഗിക അതിക്രമ പരാതികൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോഴും അതേ മുതലാളി അദൃശ്യമായി തുടരുന്നുണ്ടോ എന്ന് അന്വേഷണം ആവശ്യമാണ്.

ഇനി കാര്യത്തിലേക്ക് വരാം.

റിപ്പോർട്ടർ ചാനൽ എന്ന സ്ഥാപനം തുടങ്ങിയത് നികേഷ് കുമാർ ആണെന്നാണ് കേട്ടിരുന്നത്. സ്ട്രിങ്ങർമാർക്ക് ടിപ്സ് കൊടുക്കാനോ, റിപ്പോർട്ടർമാർക്കും ക്യാമറമാൻമാർക്ക് തുഛമായി മാത്രം നൽകിയിരുന്ന മാസപ്രതിഫലം പോലും കൃത്യമായി നൽകാൻ വഴി കാണാതെ നട്ടം തിരിഞ്ഞ കാലമുണ്ടായിരുന്നു. എന്നാൽ മുട്ടിൽ മരംമുറി കേസിലെ പ്രതികളായ സഹോദരങ്ങൾ ഒരു സുപ്രഭാതത്തിൽ റിപ്പോർട്ടർ ചാനൽ ഏറ്റെടുത്തതായും ഇപ്പോൾ മെസിയേയും ടീമിനേയും കേരളത്തിൽ കൊണ്ടുവരാൻ കോടികൾ വലിച്ചെറിയുന്ന നിലയിലേക്ക് വളരാനും സാധിച്ചു. പക്ഷെ പ്രശ്നമതല്ല, ഇന്ത്യയിൽ ഇങ്ങനെ പെട്ടെന്ന് ധനം വലിച്ചെറിയുന്ന വിധം വളർന്ന കോടീശ്വരൻമാർ വളരെ ചുരുക്കമാണ്. കേരളത്തിൽ വളരെയേറെ കുറവാണ്. എന്നാൽ മരം വെട്ടികളായ മൂന്ന് പേർ പെട്ടെന്ന് ചാനൽ മുതലാളികളായി വളർന്ന അത്ഭുത കാഴ്ച ജനം കണ്ടിട്ടും ജനം ടിവി വാരിവലിച്ച് തള്ളിയിട്ടും എങ്ങനെയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പക്ഷെ പുറത്തു വരുന്ന പുതിയ വിവരങ്ങൾക്കൊടുവിൽ ഇടത് വിങ്ങിലെ അശ്ലീല ലഹരി മാഫിയ കാർട്ടലുകളിലും അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിങ്ങിലും റിപ്പോർട്ടർ ചാനലിൻ്റെ പിന്നാമ്പുറ വാതിലുകൾ കിളിവാതിലുകളായി പ്രവർത്തിക്കുന്നുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടർ ചാനൽ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കോൺഗ്രസിനെ മാത്രമാണ്. സിപിഎം പക്ഷത്തോട് ചേർന്ന് നിൽക്കുമ്പോഴും അവർ ഒരിക്കലും ബിജെപി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നില്ല. എപ്പോഴെങ്കിലും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കേണ്ടി വന്നാൽ അത് മൃദുലവും പകരം പുകഴ്ത്തൽ വാർത്ത നൽകി പരിഹൃതവുമാകുകയാണ് പതിവ് രീതി.

എന്തുകൊണ്ടാണ് റിപ്പോർട്ടർ ചാനൽ ഇത്തരം നിലപാട് എടുക്കുന്നത്? ഉത്തരം ലളിതം ഇഡി, എൻഐഎ, സിബിഐ എന്നിവരെ പേടിയാണ്.കേരളത്തിലെ ക്രൈംബ്രാഞ്ചിനേയും വിജിലൻസിനേയും ഒന്നും പേടിക്കേണ്ട കാര്യം റിപ്പോർട്ടർ ചാനലിനില്ല. ചാനലിൻ്റെ യഥാർത്ഥ മുതലാളി മുട്ടിൽ മരംമുറിക്കേസിലെ മൂന്ന് ഊച്ചാളി കള്ളൻമാരാണെന്ന് വിശ്വസിക്കുന്ന ജനങ്ങൾ വിഡ്ഡികളാണ്. റിപ്പോർട്ടറിൻ്റെ യഥാർത്ഥ മുതലാളി ചെന്നൈയിൽ ചിന്ന വീടുകൾ ഉള്ള മറ്റൊരു ചാനൽ മുതലാളിയാണ്. അയാൾക്ക് സിനിമ പിടിത്തം മുതൽ സാമ്പത്തിക ക്രയവിക്രയ സ്ഥാപനങ്ങൾ വരെ ഉണ്ട്. ഇയാളെ ആരുമറിയാതെ ഇൻവെസ്റ്റ് ചെയ്യുന്നത് മറ്റൊരു കാട്ടുകള്ളൻ നേതാവാണ്, അന്താരാഷ്ട്ര തട്ടിപ്പുകളിൽ വരെ പങ്കാളിയായ ഒരു കാരണഭൂതനാണ്. ഉന്നത അധികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നേതാവും ചെന്നൈയിലെ ചിന്ന വീട് മുതലാളിയുമാണ് ഇന്ന് കേരളത്തെ നിയന്ത്രിക്കുന്നത്. കേരളത്തിൻ്റെ മാധ്യമ മേഖലയെ പൂർണ്ണമായി കുത്തകവൽക്കരിക്കുക എന്നതും ആദ്യം സിപിഎമ്മിനും പിന്നീട് സി പി എമ്മിനെ അടക്കം ബിജെപിയിൽ എത്തിക്കുക എന്നതുമാണ് ചിന്ന വീട് മുതലാളിയുടേയും സിബിഐ കേസിൽ കിടക്കുന്ന രാഷ്ട്രീയ മുതലാളിയുടേയും ലക്ഷ്യവും ഉത്തരവാദിത്തവും. ഈ സ്ലീപ്പിങ് സങ്കി സഖ്യത്തിൽ പങ്കാളികളായ ചാനലുകളിൽ രാജീവ് ചന്ദ്രശേഖരൻ്റെ ഏഷ്യാനെറ്റ്, ജനം, കൈരളി, 18, 24, മാതൃഭൂമി, കേരള വിഷൻ എന്നിവയും ഉണ്ട്. നിഷ്പക്ഷരെന്നും സ്വതന്ത്രരെന്നും പറഞ്ഞ് നിന്നു കൊണ്ട് കേരള ജനതയെ വാർത്തകളിൽ കള്ളം നിറച്ച് കോൺഗ്രസ് വിരുദ്ധരും സിപിഎം- ബിജെപി അടിമകളുമാക്കുന്ന പ്രമുഖ ഓൺലൈൻ ചാനലുകളും ചെയ്യുന്നത് രാഷ്ട്രീയ അധികാര കുത്തകയ്ക്കായി നടത്തുന്ന മാമാപ്പണി മാത്രമാണ്. മറുനാടൻ മലയാളി, കർമ ന്യൂസ് തുടങ്ങി ഒരു നിര കൂട്ടിക്കൊടുപ്പ് ഓൺലൈൻ മാധ്യമങ്ങൾ ആണ് കോൺഗ്രസ് വിരുദ്ധതയ്ക്ക് വേണ്ടി സ്ത്രീകളുടെ അടിവസ്ത്രം വരെ ഊരി കേരളത്തിന് മുന്നിൽ നാറ്റിക്കാനിടുന്നത്.


യഥാർത്ഥത്തിൽ കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് വച്ചാൽ അഴിമതിയിലും ആഭിചാരത്തിലും അവിഹിതത്തിലും അനാശാസ്യത്തിലും അടിത്തറയിട്ട കപട സദാചാരത്തിൻ്റെ പുറത്ത് കെട്ടിപ്പൊക്കിയതാണ്. സരിത എന്നൊരു സ്ത്രീ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിന്നിൽ നിന്നു കൊണ്ട് എന്തോ പറഞ്ഞതിനെ വഷള ചിരിയോടെ പറഞ്ഞവഹേളിച്ച ഒരു കാരണഭൂതനാണ് കേരളം ഭരിക്കുന്നത്. വൃത്തികെട്ട നാവുകൊണ്ട് വഷളത്തരം പറഞ്ഞ അതേ പിണറായി വിജയൻ, തൻ്റെ വഷളത്തരം കേട്ട് കുലുങ്ങി ച്ചിരിക്കുകയും ഊള കമൻ്റിട്ട് ട്രോൾ ചെയ്തും ആസ്വദിച്ച് രമിച്ച അണികളായ ഞരമ്പ് രോഗികൾക്ക് മുന്നിലൂടെ സ്വപ്ന സുന്ദരിയായ ഒരു യുവതിയേയും കൈ പിടിച്ചും അല്ലാതെയും ക്ലിഫ് ഹൗസിലും അറബി രാഷ്ട്രങ്ങളിലും പല വേദികളിലും കറങ്ങിയടിച്ചത് എന്തോ വലിയ ആണത്തമാണെന്ന് കരുതുന്നു. അത് കണ്ട് ആവേശത്തിലാണ് കാരണഭൂതത്തിൻ്റെ ഞരമ്പണികൾ. ഞരമ്പ് രോഗികൾ മാത്രമാണ് തങ്ങളുടെ അണികൾ എന്ന് തിരിച്ചറിയുന്ന കാരണഭൂതനും മാഫിയ സംഘവും അണികളുടെ കടി മാറ്റാൻ കോൺഗ്രസ് നേതാക്കളിൽ ചിലരുടെ പാളിയ സദാചാര കഥകൾ കൃത്യമായി ഞരമ്പണികൾക്ക് എറിഞ്ഞു കൊടുക്കുന്നു. അതിൻ്റെ പ്രചാരണത്തിനായി ഒരുക്കിയ സംവിധാനമാണ് റിപ്പോർട്ടർ മുതൽ കൈരളി വരെയുള്ളവ. ഞരമ്പണികൾ കാട്ടം കണ്ട ശുനകനെ പോലെ അത്തരം ജട്ടിക്കഥകളുമായി കെട്ടി മറിഞ്ഞ് നടക്കുമ്പോൾ ബിരിയാണി ചെമ്പുകൾ ക്ലിഫ് ഹൗസിലേക്ക് ഒഴുകിയെത്തും, കരിമണൽ മാസപ്പടി പല അക്കൗണ്ടുകളിലൂടെ മക്കളുടെ അമേരിക്കൻ അക്കൗണ്ടിൽ എത്തിക്കോളും. അണികൾക്ക് ആഘോഷമാക്കാൻ ഇടയ്ക്കൊക്കെ ഒരു സമ്മേളനം, ഒരു ബിരിയാണി, പിരിവ്, നാട്ടുകാരിൽ ഭീതി നിറയ്ക്കാൻ ഒരു അക്രമം. ഇതൊക്കെയായി കേരളം മുന്നേറുമ്പോൾ കാരണഭൂതനും സംഘവും തീവെട്ടിക്കൊള്ളയുമായി മുന്നേറും. കേന്ദ്രൻ സംരക്ഷിക്കും.കാരണം ഈ ടേം കഴിഞ്ഞാൽ കാരണഭൂതം ട്രംപിൻ്റെ നാട്ടിൽ ചേക്കേറും. പിന്നെ ഞരമ്പൻ അണികൾക്ക് ആശ്വാസമേകാൻ ദേശീയൻ മാത്രം! വള്ളി ട്രൗസറിട്ട അണികൾ ബർമുഡയിലേക്കും പിന്നെയും തുള്ളി ബർമുഡ ട്രയാംഗിളിലേക്കും. ഞരമ്പണികൾ കുനിഞ്ഞിരുന്ന് തങ്ങളുടെ പൊളിറ്റിക്കൽ ലൈഫിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ചുവപ്പിൽ നിന്ന് കാവിയിലേക്കെത്തി തീരും.

ഈ തിരക്കഥയുടെ ഷൂട്ടിങ്ങാണ് നടക്കുന്നത്. അതിന് കോൺഗ്രസിനെ നശിപ്പിക്കാൻ എന്തെല്ലാം ചെയ്യാമെന്ന ചിന്തയിലാണ് സിപിഎമ്മും ബിജെപിയും . നക്കാപ്പിച്ചകളായ കുറച്ച് പാഴ് വസ്തുക്കൾ കോൺഗ്രസിൽ ഉണ്ട്. ചില സ്ഥാനങ്ങൾ, ചില കറക്ക് കമ്പിനികൾ, ഒക്കെയുള്ള അത്തരം പാഴുകളെ കണ്ടെത്തി നക്കാപ്പിച്ച കൊടുത്ത് കോൺഗ്രസിനെ വഞ്ചിക്കാൻ ഒത്താശ ചെയ്തു കൊടുക്കും. ഫലമോ? കോൺഗ്രസ് നാറും. ഈ പണി കഴിഞ്ഞ 15 വർഷമായി കേരളത്തിൽ തുടർന്നു വരികയാണ്. അത്തരം ഒരു നീക്കത്തിൽ മാഫിയ ഭരണത്തിൻ്റെ ഒരു കൂട്ടിക്കൊടുപ്പുകരനാണ് റിപ്പോർട്ടർ ചാനൽ. അതിൻ്റെ മുതലാളിമാരെന്ന് പറയപ്പെടുന്ന അഗസ്റ്റിൻ ബ്രദേഴ്സിൻ്റെ ക്രിമിനൽ പിന്നാമ്പുറം എത്രയെന്ന് ആർക്കുമറിയില്ല.

മുട്ടിൽ മരംമുറി കേസിലൂടെയാണ് റിപ്പോർട്ടറിൻ്റെ മുതലാളിമാർ രംഗത്ത് വരുന്നത്. ആ കേസിൻ്റെ പിന്നാലെ പോയാൽ തിരിച്ചറിയാം ഇന്നത്തെ പശ്ചാത്തലത്തിൽ ഇത്തരം അവരാതങ്ങൾ എങ്ങനെ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് വഴിതെറ്റിക്കുന്നു എന്ന്.

വയനാട് ജില്ലയിലുള്ള മുട്ടിൽ വില്ലേജിലെ ലാന്റ് അസൈൻമെൻ്റ് പട്ടയ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് മുട്ടിൽ മരം മുറി കേസ്. 2020 - 21 വർഷത്തിലാണ് വയനാട് മുട്ടിലിൽ കോടികളുടെ അനധികൃത മരംമുറി നടന്നത്.

ലാന്റ് അസൈൻമെൻ്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണുള്ളത്. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ലാന്റ് അസൈൻമെന്റ്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.

2020 ഒക്ടോബർ 24 ന് ഇന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടിൽ മരം മുറിയുടെ ആധാരം. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദഉത്തരവിൽ ഉണ്ടായിരുന്നത്. അതായത് മേൽപ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയിൽ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ്, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്നും അങ്ങിനെ ആരെങ്കിലും നിന്നാൽ അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വൻ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി. കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് വൻ തോതിൽ മരം മുറി നടന്നു. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. എന്നാൽ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു.1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിർത്തതോ കർഷകർ നട്ടുവളർത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിൻ്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.

മുട്ടിൽ നടന്ന വ്യാപക മരംമുറിയിൽ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആൻ്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. മാംഗോ ഫോൺ ഉടമകളായ വ്യവസായികളാണ് അഗസ്റ്റിൻ ബ്രദേഴ്‌സ്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കൂടാതെ സർക്കാറിലേക്ക് നിക്ഷിപ്‌തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ കേസിൽ പ്രതികളായി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനലിന്റെ ഉടമകളുമാണ് റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ.

ആദിവാസികളായ കർഷകരുൾപ്പെടെ ഭൂവുടമകൾ മരം മുറിക്കാൻ സമ്മതിച്ചുകൊണ്ട് എഴുതി നൽകിയതെന്നനിലയിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച കത്തുകൾ വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിൻ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്ഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തിയിരുന്നു.


മുൻപ് ഇവർ മരംമുറി കേസിൽ പെട്ടപ്പോൾ മറ്റൊരു ചാനലിൽ പ്രവർത്തിച്ചിരുന്ന അരുൺകുമാറാണ് റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന താരമായി എത്തിയത്. മുൻപ് അഗസ്റ്റിൻ സഹോദരങ്ങളെ വീരപ്പൻ എന്നൊക്കെ വിളിച്ച് ശ്രദ്ധേയനായ അരുൺകുമാർ അതേ അഗസ്റ്റിൻ സഹോദരങ്ങളുടെ ബിനാമി ചാനലിൽ എങ്ങനെ മുഖ്യ റോളിലെത്തി ? ഇവിടെയാണ് കളി തുടങ്ങുന്നത്. ആൻ്റോയേം കൂട്ടരേയും കാട്ടു കള്ളൻമാരെന്ന് വിളിച്ച അതേ അരുൺകുമാർ അതേ ആൻ്റോയുടെ ചാനലിലെ താരമായി പെട്ടെന്ന് മാറുന്നു. അതിന് മുൻപ് പെട്ടെന്നാണ് റിപ്പോർട്ടർ ചാനൽ വിൽപ്പന നടത്തുന്നത്. നികേഷ് കുമാർ എന്ന മുതലാളി നടത്തി പൊളിഞ്ഞു പോയ ചാനൽ പെട്ടെന്നൊരു ദിവസം മുട്ടിൽ പ്രതികൾ വിലയ്ക്കെടുക്കുന്നു. അതിനും മുൻപ് മറ്റൊരു സംഭവമുണ്ടായിരുന്നു. പിണറായി വിജയനും സംഘവും വർഗ്ഗ ശത്രു എന്ന് വിളിച്ച് രാഷ്ട്രീയ ഗുണ്ടായിസത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ച നികേഷ് കുമാർ അഛൻ്റെ പാർട്ടിയായ സി എം പിയെ തല്ലിപ്പൊളിച്ച് വർഗ്ഗ ശത്രുവായ പിണറായി വിജയൻ്റെ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. തോറ്റുപോയെങ്കിലും കടബാധ്യത ഒക്കെ തീർന്നു കിട്ടിയ നികേഷ്, ആശാൻ്റെ നിർദ്ദേശപ്രകാരം റിപ്പോർട്ടർ ചാനൽ, മരം മുറി ടീമിന് വിൽക്കുകയായിരുന്നു. ഈ ഇടപാടിലെ സ്പോൺസർ ആരായിരുന്നു? സാക്ഷാൽ ചെന്നൈയിലെ ചിന്ന വീട് മുതലാളി! ആരാണ് യഥാർത്ഥ മുതലാളി? ഒരു കാരണഭൂതൻ !

തങ്ങളെ വീരപ്പൻമാർ എന്ന് വിളിച്ച് വയനാട്ടിലേക്ക് ഡിജിറ്റൽ ലോറിയുമായി പോയ അരുൺകുമാർ മുൻപ് ചിന്ന വീട് മുതലാളിയുടെ തൊഴിലാളിയായിരുന്നു എന്ന സത്യം ആർക്കും ഓർമ്മയിലില്ല. കാരണഭൂതൻ്റെ അജണ്ട പ്രകാരം രാഷ്ട്രീയ അന്തരീക്ഷം മാറ്റിയെടുക്കാനുള്ള ചുമതലയോടെയാണ് അരുൺകുമാറിനെ ചിന്ന വീട് മുതലാളിയുടെ ബിനാമികളായ മുട്ടിൽ സഹോദരൻമാരെ വച്ച് നടത്തുന്ന ചാനലിലേക്ക് വിട്ടത്. അതുകൊണ്ടാണ് തങ്ങളെ കവർച്ചക്കാരെന്ന് വിളിച്ച അരുൺകുമാറിനെ കെട്ടിപ്പിടിച്ച് മരംമുറി ടീം കടിച്ചു പിടിച്ചു നിൽക്കുന്നത്. എല്ലാത്തിനും പിന്നിൽ ഒരേ കാരണഭൂതം, ഒരേ ചിന്ന വീടൻ.ഇവരുടെ കീഴിൽ വേശ്യകൾ, സിനിമാ നടികൾ, കള്ളക്കടത്തുകാർ, അവയവ കച്ചവടക്കാർ, മാഫിയ വ്യവസായികൾ, ബ്ലാക്ക് മണി ടീം, എന്ന് വേണ്ട കേരളത്തിലേത് മുതൽ ലോകത്തിൻ്റെ പല ഭാഗങ്ങളിലായുള്ള പല തരം അധോലോകങ്ങളും അണിനിരക്കുകയാണ്. അവർ കോൺഗ്രസിനെ തകർത്ത് ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ വേണ്ടി മേൽപ്പറഞ്ഞ എല്ലാ വിധ അധോലോക സൗകര്യങ്ങൾ ഒരുക്കുന്നു. ഈ ഗൂഢസംഘങ്ങളിൽ സിനിമാ നടൻമാരും നടികളും സൂപ്പർസ്റ്റാറുകളും മാധ്യമ പ്രവർത്തകരും മുതൽ മുക്കാൽ ചക്രത്തിന്ന് ആർക്കെതിരേയും എന്തും പറയാൻ തയാറായി നടക്കുന്ന ട്രാൻസ്ജണ്ടറുകൾ വരെയുണ്ട്. ഇവർ സമയമെടുത്ത് തന്ത്രപൂർവ്വം ഒരുക്കിയ കെണിയിൽപെട്ടവൻ മാത്രമാണ് രാഹുൽ മാങ്കുട്ടത്തിൽ. അരുൺകുമാറിൻ്റെയും ആൻ്റോ അഗസ്റ്റിൻ്റെയും വീക്ക്നസ് തിരിച്ചറിഞ്ഞാണ് ചാനലും കൊടുത്ത് കാരണഭൂതനും ചിന്ന വീട് മുതലാളിയും അവരെ കോൺഗ്രസ് വേട്ടയ്ക്ക് വിട്ടത്. അത് തിരിച്ചറിയാനാകാതെ കേരള ജനതയും കോൺഗ്രസും തല പെരുത്തു നിൽക്കുമ്പോൾ സിപിഎമ്മും ബിജെപിയും കോഴികളേയും കാളകളേയും പിടിച്ച് പ്രകടനത്തിലാണ്.കാരണം ആ കോഴികളും കാളകളും കാരണഭൂതൻ്റേതാണ്. !

ഇനിയാണ് നിങ്ങൾ മുട്ടിൽ കള്ളൻ ലിംഗസ്വാമിയുടെ ചാനൽ പ്രസ്താവനയുടെ അർഥം തിരയേണ്ടത്. സ്ത്രീകൾക്ക് വേണ്ടി അവരടങ്ങുന്ന സംഘങ്ങൾ നടത്തുന്ന പോരാട്ടം സ്ത്രീ സമൂഹത്തിന് സുരക്ഷ നൽകാൻ വേണ്ടിയാണെന്ന് കരുതി നിഷ്കളങ്കരായി നിങ്ങളിരിക്കുമ്പോൾ അവർ പക്ഷെ സ്ത്രീകളെ ഉപയോഗിച്ച് സമൂഹത്തോടും സംസ്കാരത്തോടും പോരാടുന്ന തിരക്കിലാണ്.

The Lingaswamys on the Mootil channel are in a fierce fight for women! Who is that fight against? Kerala, be careful....

Related Stories
കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

Aug 29, 2025 11:17 PM

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത്...

Read More >>
അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

Aug 21, 2025 11:33 PM

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം!സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ്...

Read More >>
കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

Aug 2, 2025 03:29 PM

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ...

Read More >>
രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

Jul 30, 2025 04:05 PM

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ...

Read More >>
മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ?  പൈലിയാരാ? സ്മരണ വരുത്താം നടേശാ.

May 18, 2025 09:53 AM

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം നടേശാ.

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം...

Read More >>
അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

May 16, 2025 01:56 PM

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ...

Read More >>
Top Stories